Kannur Mavilayi Mundayod Sree Koodan Gurukkanmmar Kavu
(മാവിലായി മുണ്ടയോട് ശ്രീ കൂടന്‍ ഗുരുക്കന്‍മാർക്കാവ്)
About this Kavu
Every Year Kumbham 13,14,15 (February 25-27
കണ്ണൂർ ജില്ലയിലെ മാവിലായി മുണ്ടയോട് എന്ന ഗ്രാമത്തിലാണ് അത്യുത്തര കേരളത്തിലെ അതിപ്രശസ്‌തമായ കാവുകളിലൊന്നായ കൂടന്‍ഗുരുക്കന്‍മാർ കാവ് സ്ഥിതി ചെയ്യുന്നത്. നാഗാരാധനയുടെ പേരില്‍ പ്രസിദ്ധമായ ഗുരുക്കന്‍മാർ കാവിൽ കൂടൻ ഗുരുനാഥൻ്റേയും രണ്ടു കാരണവൻമാരുടേയും ഗുരുനാഥൻ്റെ ഉപാസനാമൂർത്തികളായ ഭൈരവാദി പഞ്ചമുർത്തികളുടേയും ഊർപ്പഴശ്ശി ദൈവത്താറുടേയും തെയ്യക്കോലം എല്ലാ വർഷവും കുംഭം 13,14,15 എന്നീ തീയതികളിൽ കെട്ടിയാടിക്കുന്നു.
നൂറുകണക്കിനു വർഷങ്ങള്‍ക്ക് മുന്നേ സംഘടനയും സംഘബലവുമില്ലാത്ത കാലത്ത് ഭരണാധികാരികളുടേയും പുരോഹിതവർഗത്തിന്റേയും പിന്‍ബലത്തില്‍ സവർണമേധാവിത്തം ദുരാചാരായുധങ്ങളുമായി ഭൂരിപക്ഷ സമുദായങ്ങളെ കൊടിയ ദുരിതത്തിലാഴ്‌ത്തിയപ്പോള്‍
മാവിലായി മണിക്കുന്ന് തറവാട്ടിലെ ചക്കി എന്ന സ്‌ത്രീയ്‌ക്കും പരദേശിയായ തെക്കുംവാഴും സ്വാമിയാർക്കും പിറന്ന മകനാണ് രയരന്‍. ചക്കി ഗർഭിണിയായിരിക്കുമ്പോള്‍ തന്നെ സ്വദേശത്തേക്ക് പോവേണ്ടി വന്ന സ്വാമിയാർ തേജോമയനായ ഒരാണ്‍കുട്ടി പിറക്കുമെന്നു പ്രവചിച്ചിരുന്നു.അവനു അക്ഷരാഭ്യാസവും അസ്‌ത്രാഭ്യാസവും നല്‍കാന്‍ താന്‍ തിരിച്ച് വരുമെന്നും പറഞ്ഞ് അദ്ദേഹം യാത്രയായി. കുഞ്ഞ് ജനിച്ച് അമ്മാവന്‍മാരുടെ സംരക്ഷണയില്‍ വളർന്നു. വിദ്യാഭ്യാസ കാലഘട്ടമായപ്പോള്‍ പിതാവ് തിരിച്ചെത്തി അവനു അക്ഷരാഭ്യാസവും ആയുധാഭ്യാസവും ശ്രദ്ധാപൂർവം നല്‍കി. കളരിയിലും അസ്‌ത്രവിദ്യയിലും ബിക്കൊല്ല ഗുരുക്കളുടെ നേതൃത്വത്തില്‍ ഉപരിപഠനം നടത്തി.വൈദ്യം, ജ്യോതിഷം എന്നീ ശാസ്‌ത്രങ്ങളിലും ചെറിയ പ്രായത്തില്‍ തന്നെ രയരന്‍ അസാമാന്യ പാടവം പ്രകടിപ്പിച്ചു. ഇന്ദ്രജാലം, മഹേന്ദ്രജാലം, പാഷാണംപത്ത് എന്നീ അതിനിഗൂഡശാസ്‌ത്രങ്ങളും മാന്ത്രിക വിദ്യകളും പരിപ്പന്‍കടവത്ത് സമ്പ്രദായങ്ങളുടെ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ സ്വായത്തമാക്കി. ഇന്നത്തെ പാവന്നൂർകടവില്‍ നിന്നു കുറച്ച് കിഴക്ക് മാറി പരിപ്പന്‍കടവ് സമ്പ്രദായങ്ങളുടെ ആരൂഡം ഇപ്പോഴും സ്ഥിതി ചെയ്യുന്നു. ഭൈരവാദി പഞ്ചമൂർത്തികളെ ഉപാസിച്ച് അത്‌ഭുത സിദ്ധികള്‍ സ്വന്തമാക്കിയ രയരന്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയായി വളർന്നു. എന്നാല്‍ നൈസർഗികതയ്‌ക്കു നിരക്കാത്ത ഉച്ചനീചത്ത്വവും അയിത്തവും തീണ്ടലുമൊന്നും അംഗീകരിക്കാന്‍ ആ യുവാവ് ഒരിക്കലും തയ്യാറായില്ല.അറിവും കഴിവും ആദരണീയമാണ് ഏതെങ്കിലും തരത്തിലുള്ള ഉച്ചനിചത്വം സാമാന്യനീതിയെ അവഹേളിക്കുന്നതായാണ് അദ്ദേഹത്തിനു തോന്നിയത്. അത്തരം സാമൂഹ്യ അനാചാരങ്ങൾക്കെതിരെ രയരന്‍ ഉറച്ച നിലപാടെടുത്തു.തീയ സമുദായത്തില്‍ ജനിച്ച രയരനു തന്റെ സമുദായത്തിലെ അഞ്ചാം പത്തികളോടായിരുന്നു കടുത്ത അമർഷം തോന്നിയത്.
വളപട്ടണം കോട്ടയില്‍ വാഴുന്ന കോലത്തിരിയുടെ മുമ്പാകെ രയരനെകുറിച്ചുള്ള പരാതികളുടെ പ്രവാഹമായിരുന്നു. രയരനെ അവസാനിപ്പിച്ചില്ലെങ്കില്‍ സവർണജാതിക്കാർ അപമാനിതരായി കഴിയേണ്ടിവരുമെന്ന് ചിലർ രാജാവിനെ ഉണർത്തിച്ചു.രയരനെ വകവരുത്താനായി രാജാവ് പദ്ധതി തയ്യാറാക്കി. ദൂതനെ അയച്ച് രയരനോട് രാജസന്നിധിയില്‍ എത്താന്‍ ആവശ്യപ്പെട്ടു.മാറത്തടിച്ചു
“രയരാ,നമ്മുടെ കയ്യിലുണ്ടായിരുന്ന ബേക്കലം ഇപ്പോള്‍ മുഹമ്മദീയുടെ കയ്യിലാണ്. ബപ്പനെന്നും ബടുകനെന്നും പേരായ രണ്ടു സൈന്യത്തലവന്‍മാരും സംഘവുമാണ് അത് കൈയടക്കിയിരിക്കുന്നത്. ബേക്കലം തിരിച്ചുപിടിച്ചു തന്നാല്‍ നിനക്ക് എന്തുവേണേലും തരാം. നാട്ടാല്‍ പാതി വീട്ടാല്‍ പാതി എന്തുവേണമെങ്കിലും ചോദിക്കാം.” രാജാവിന്റെ ഈ വാക്കുകള്‍ രയരന്റെ കാലഘട്ടത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. തെക്കേ ഇന്ത്യയില്‍ ആദ്യമായി ഭരണകൂടം സ്ഥാപിച്ചതും മറ്റു സ്ഥലങ്ങള്‍ കീഴടക്കിയതും ഭാമിനി സുല്‍ത്താന്‍മാരാണ്.1347ല്‍
കഴുവേറ്റാന്‍ വിളിപ്പിച്ച രയരനെ അത്യധികം ബഹുമാനാദരങ്ങളോടെ രാജാവ് തിരിച്ചയച്ചു.വരുന്ന വഴി രയരനും കൂട്ടരും അഴീക്കോട് കോട്ടുങ്ങല്‍ തറവാട്ടില്‍ താമസിച്ചതായും തറവാട്ടിലെ യുവാക്കള്‍ക്ക് ചില വിദ്യകള്‍ പകർന്നു നല്‍കിയതായും കൂടന്‍ ഗുരുനാഥന്റെ തോറ്റത്തില്‍ പരാമർശിക്കുന്നുണ്ട്. അന്ന് കൊടുംകാടായിരുന്ന അമ്മൂപ്പറമ്പിലെത്തിയപ്പോള്‍